കൊച്ചിയെ നടുക്കി ഹൈടെക് ലഹരിവേട്ട;ഡോക്ടറും യുവതികളും അടങ്ങുന്ന എട്ടംഗ സംഘം മാരക ലഹരിയുമായി പിടിയില്‍ #Kochi


കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന പോലീസിൻ്റെ മിന്നൽ പരിശോധനയിൽ ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെട്ട വൻ ലഹരിസംഘം പിടിയിലായി. ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, എവിയേഷൻ വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന എട്ടുപേരാണ് പോലീസിൻ്റെ വലയിലായത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ റെയ്ഡിൽ കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരകമായ ലഹരിവസ്തുക്കളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്.

പിടിയിലായവരിൽ യുവതികള്‍ ഉണ്ട് എന്നതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമയായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശികളായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ എന്നിവർക്കൊപ്പം കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ അക്ബർ ഷാ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്തലവി ഫാത്തിമ, എവിയേഷൻ വിദ്യാർത്ഥിയായ അമൽ റൗഫ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരിപാർട്ടികൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

 പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊച്ചിയിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിലും നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ പരിശോധന തുടരാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

 Eight-member gang, including young women and a doctor, arrested with cocaine and MDMA

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0