എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രില്‍ ഒന്നുമുതല്‍ നിയമങ്ങളില്‍ മാറ്റം #Bank

 


ഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ബാങ്കുകളില്‍ എടിഎം ഉപയോഗത്തിൽ നിരവധി മാറ്റങ്ങൾ വരും. പ്രമുഖ കമ്പനികൾ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം നൽകൽ പരിധിയിലും മാറ്റം വരുത്തുമെന്ന് അറിയിപ്പ് നല്‍കി.എച്ച്ഡിഎഫ്സി, പിഎൻബി ബാങ്കാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എടിഎമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെ യുപിഐ വഴി പണം ലഭിക്കുന്നവരും ഏപ്രിൽ ഒന്ന് മുതൽ തിരിച്ചടി നേരിടും. എച്ച്ഡിഎഫ്സി ബാങ്കിൻ്റെ അറിയിപ്പ് പ്രകാരം ഇതുവരെ യുപിഐ വഴിയുള്ള പിന്‍വലിക്കലുകള്‍ പ്രത്യേകമാണ് കണക്കാക്കിയത്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഇത് സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. നിലവിൽ ഓരോ മാസവും അഞ്ച് തവണയാണ് എച്ച്ഡിഎഫ്സി എടിഎമ്മുകളിൽ നിന്ന് സൗജന്യമായി പണം നൽകാൻ കഴിയുന്നത്. ഇനി യുപിഐ വഴി പണം പിൻവലിച്ചാലും ഈ അഞ്ചിൽ ഒന്ന് കുറയും. നിശ്ചിത പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ ഈടാക്കുമെന്നും എച്ച്ഡിഎഫ്സി അറിയിച്ചു.

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ ഡെബിറ്റ് കാർഡുകൾ വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ചില കാർഡുകൾ ഉപയോഗിച്ച്, ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതൽ 75,000 രൂപ വരെ കുറയും. ഓരോ കാർഡിൻ്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം.

അതേസമയം, എടിഎം കാർഡില്ലാതെ പണം കാണിക്കാൻ പുതിയ സംവിധാനം ജിയോ പേയ്‌മെൻ്റ് ബാങ്ക് അവതരിപ്പിച്ചു. ബാങ്കിംഗ് പോയിൻ്റുകളിൽ പോയി മൊബെൽ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇനി പണം പിന്‍വലിക്കാം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0