പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മരിച്ചു.ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ടോം തോംസൺ(40)ആണ് മരിച്ചത്.
ഇന്ന് പുലര്ച്ചെ ഒരു മണിയോടെയാണ് സംഭവം.ടോം തോംസണിൻ്റെ പിതാവ് തോമസ് ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞ് ഏഴാം നിലയിൽ അഡ്മിറ്റാണ്.ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയിൽ എത്തിയത്.നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയിൽ 702-ാം വാര്ഡില് പ്രവേശിപ്പിക്കപ്പെട്ടത്.
പുലര്ച്ചെ ഒരുമണിയോടെ ഇയാൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.സുരക്ഷാജീവനക്കാരും ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാൾ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയർ കേസിന് സമീപത്തുള്ള ജനലിലൂടെ പുറത്തേക്ക് കടന്നു.ഇതോടെ ആശുപത്രി അധികൃതർ 1.15ന് പയ്യന്നൂർ അഗ്നിശമനസേനയെ വിവരം അറിയിച്ചു.
അഗ്നിശമനസേന സംഭവത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു തോംസൺ വലയില്ലാത്ത ഭാഗത്തേക്ക് 1.50 ന് താഴേക്ക് ചാടുകയായിരുന്നു.ഉടൻ തന്നെ സേനാംഗങ്ങൾ ഇയാളെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിച്ചുവെങ്കിലും പുലർച്ചെ 3.10 ന് മരണപ്പെട്ടു.
ഭാര്യ; ജ്യോതി മോൾ. മക്കൾ: ആഷിക്, അയോൺ.സഹോദരങ്ങൾ: അനിൽ, സുനി, സുമ, സുജ.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
A young man died

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.