ഭീഷണിപ്പെടുത്തി യുഡിഎഫ് പ്രവർത്തകർ വീടിനകത്തേക്ക് സ്ഫോടകവസ്തു എറിഞ്ഞു;പൊലീസിൽ പരാതി നൽകി കോഴിക്കോട് സോഷ്യൽമീഡിയ ഇൻഫ്ലുൻസര്‍ #Kozhikode
കോഴിക്കോട് ചാത്തമംഗലം വെള്ളിലശ്ശേരിയിൽ സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ കൊല്ലുമെന്ന് യുഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി.
ഇൻഫ്ലുൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ആഹ്ലാദപ്രകടനം നടത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. വിടിനുള്ളിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതായും പരാതി. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരിയിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റീനയുടെ വീട്ടിലേക്ക് യുഡിഎഫ് ആഹ്ലാദപ്രകടനത്തിൻ്റെ ഭാഗമായി ഒരു സംഘം ആളുകൾ സ്ഫോടക വസ്‌തുക്കള്‍ എറിഞ്ഞത്. ചെറിയ കുട്ടികൾ വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങിയ സംഘം വീട് ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കള്‍ എറിയുകയായിരുന്നെന്നും വിട്ടിൽ കയറി വെട്ടുമെന്ന് ഭിഷണിപ്പെടുത്തിയതായും റീന പറഞ്ഞു.
എൽഡിഎഫ് ബുത്ത് ഏജൻറായി റിന ഇരുന്നിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും നല്ല ബന്ധമാണെന്നും , ഭീഷണിക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും റിന പറഞ്ഞു. സി.സി.ടി.വി ദൃശ്യം വെളിപ്പെടുത്തി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിരവധി ഫോളേവേഴ്‌സ് ഉള്ള റീനാസ് കലവറ എന്ന പേജിലാണ് ഇവർ ശ്രദ്ധേയമായത്

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.