തിരുവനന്തപുരം: കണ്ണൂർ കോർപ്പറേഷൻ മേയറെ സംബന്ധിച്ച കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. തുടക്കം മുതൽ ഉയർന്നു കേട്ടിരുന്ന അഡ്വ. പി.ഇന്ദിരക്ക് പകരം വനിതാ ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തെ പരിഗണിക്കണമെന്ന നേതാക്കളിൽ ചിലരുടെ നിലപാടാണ് വൈകുന്നതിന് കാരണമായി പറയുന്നത്.
രണ്ട് സീറ്റ് കൂടുതൽ നേടി കഴിഞ്ഞ തവണത്തെക്കാൾ മികച്ച വിജയം നേടിയിട്ടും ആരാകണം മേയർ എന്ന കാര്യത്തിൽ ഇപ്പോഴും കണ്ണൂർ ജില്ലയുടെ നേതൃത്വത്തിന് തീരുമാനമായിട്ടില്ല. നിലവിൽ മേയർ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാർത്ഥി നിർണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യമ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗൺസിലറായി.
എന്നാൽ കോർപ്പറേഷനെ ആർ നയിക്കുമെന്ന് തീരുമാനിക്കേണ്ട കാര്യമാണ് ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. വനിതാ ജില്ലാ പ്രസിഡൻറും മുണ്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീജ മഠത്തിലായി സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതർ നടത്തുന്ന ചരടുവലികൾ വൈകാനുള്ള തീരുമാനമാണ്.
കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കെ.സുധാകരൻ മേയറുടെ കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല. എടുക്കുമ്പോൾ സുധാകരൻ്റെ താത്പര്യം കൂടി നേതൃത്വം പരിഗണിക്കുമെന്നാണ് കരുതുന്നത്. അതേസമയം, കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് കൂടുതൽ നേടിയതിനാൽ ലീഗും അവകാശവാദം ഉന്നയിക്കുമോ എന്നതും പ്രധാനപ്പെട്ടതാണ്.
Kannur corporation

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.