അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ അവശേഷിച്ചത് 100 പവനും 80,000 രൂപയും മാത്രമായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെരക്ഷാപ്രവർത്തനത്തിനെത്തിയ പ്രദേശവാസിയായ രാജു പട്ടേൽ, 270-ലധികം പേരുടെ ജീവൻ അപഹരിച്ച ദുരന്തത്തിൽ നിന്ന് ശേഷിച്ച വസ്തുക്കളെക്കുറിച്ച് വിശദീകരിച്ചു.
100 പവനും 80,000 രൂപയും, ഒരു ഭഗവദ്ഗീതയും, പാസ്‌പോർട്ടുകളും കണ്ടെടുത്തതായും അവ പോലീസിന് കൈമാറിയതായും പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. പറന്നുയർന്നതിന് തൊട്ടുപിന്നാലെ തീപിടുത്തമുണ്ടായ ബോയിംഗ് ഡ്രീംലൈനർ എയർലൈൻസിനെ രക്ഷിക്കാൻ ആദ്യം ജീവൻ പണയപ്പെടുത്തിയത് നാട്ടുകാരാണ്. അപകടസമയത്ത്, ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തീപിടുത്തത്തിൽ ആ പ്രദേശത്തേക്ക് അടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അഗ്നിശമന സേന എത്തി തീ അണച്ചതിനു ശേഷമാണ് ആളുകൾക്ക് ആ പ്രദേശത്തേക്ക് അടുക്കാൻ കഴിഞ്ഞത്. സാരികളിലും ബെഡ്ഷീറ്റുകളിലും പൊതിഞ്ഞ നിലയിൽ പൊള്ളലേറ്റവരെയും മൃതദേഹങ്ങളെയും അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. അതിൽ നിന്ന് വീണുപോയ ചിതറിക്കിടക്കുന്ന ലഗേജുകളും സാധനങ്ങളും മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈമാറിയതായി ഔദ്യോഗിക വിവരം ലഭിച്ചു.