ബിഎസ്എഫ് ജവാനെ വിട്ടയക്കാൻ വിസമ്മതിച്ച് പാകിസ്ഥാൻ ; നയതന്ത്ര ഇടപെടലുകൾ തുടരുന്നു.#pehelgam_terrorist_attack

 


 പഞ്ചാബ് അതിർത്തിയിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സ് പിടികൂടിയ ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ വിട്ടയച്ചിട്ടില്ല. ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിലായിട്ട് ഇത് അഞ്ചാം ദിവസമാണ്. മടങ്ങിവരവ് വൈകിയാൽ പഞ്ചാബിലെ ഉദ്യോഗസ്ഥരെ കാണുമെന്ന് ബിഎസ്എഫ് ജവാന്റെ ഭാര്യ പറഞ്ഞു.
ജവാന്റെ തിരിച്ചുവരവിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ജവാന്റെ മാതാപിതാക്കൾ പ്രതികരിച്ചു.

അതേസമയം, പാകിസ്ഥാൻ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയെയും മാതാപിതാക്കളെയും ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടു. ബിഎസ്എഫ് ജവാൻ പികെ ഷായെ തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കുടുംബത്തെ അറിയിച്ചു. ജവാന്റെ തടങ്കലിനെത്തുടർന്ന്, ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പാലിച്ചിട്ടുണ്ട്.

182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളായ ബിഎസ്എഫ് ജവാൻ പികെ ഷാ പാകിസ്ഥാൻ കസ്റ്റഡിയിലാണ്. നിയന്ത്രണ രേഖ അബദ്ധത്തിൽ കടന്നപ്പോൾ പാകിസ്ഥാൻ റേഞ്ചേഴ്‌സ് ജവാനെ കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0