വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവനായ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് മൃതദേഹം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. ഉച്ചയ്ക്ക് 12.30 ന് കാസ സാന്താ മാർട്ടയിൽ നിന്ന് ശവസംസ്കാര ഘോഷയാത്രയായി മൃതദേഹം കൊണ്ടുവരും. ശനിയാഴ്ച വരെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനം തുടരും. ലോക നേതാക്കൾക്കും രാഷ്ട്രത്തലവന്മാർക്കും പുറമേ, ലോകമെമ്പാടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി കാണാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ എത്തിച്ചേരും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
ലോക കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച അന്തരിച്ചു. പ്രാദേശിക സമയം രാവിലെ 7:35 ന് വത്തിക്കാനിലെ വസതിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. 11 വർഷക്കാലം ആഗോള സഭയെ നയിച്ച പിതാവ് അന്തരിച്ചു. 1936 ഡിസംബർ 7 ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ ജനിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ജോർജ് മാരിയോ ബെർഗോഗ്ലിയോ.
1958 ൽ അദ്ദേഹം സഭയിൽ ചേർന്നു. 1969 ഡിസംബർ 13 ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. 2001 ഫെബ്രുവരി 1 ന് അദ്ദേഹം കർദ്ദിനാളായി. 2013 മാർച്ച് 13 ന് അദ്ദേഹം മാർപ്പാപ്പയായി. കത്തോലിക്കാ സഭയുടെ 266-ാമത്തെ മാർപ്പാപ്പയായിരുന്നു അദ്ദേഹം. ഇന്ത്യ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാക്ഷാത്കരിക്കാതെയാണ് പോപ്പിന്റെ മരണം സംഭവിച്ചത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പോപ്പ് പ്രകടിപ്പിച്ചിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പയെ പ്രധാനമന്ത്രി നേരിട്ട് ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
അന്തരിച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ പൊതുദര്‍ശനം ഇന്ന് ആരംഭിക്കും#catholic#popefrancis
By
News Desk
on
ഏപ്രിൽ 23, 2025