കേരളത്തിലുള്ള 102 പാകിസ്ഥാൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് നിര്‍ദേശം.#latestupdates

 


 പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ പാകിസ്ഥാൻ പൗരന്മാരോട് മടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പാക് പൗരന്മാർ തിരിച്ചെത്തണമെന്ന കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് നടപടി. കേരളത്തിലെ 102 പാകിസ്ഥാൻ പൗരന്മാരും ഈ മാസം 29-നകം തിരിച്ചെത്തണം. ചികിത്സയ്ക്കായി കേരളത്തിലെത്തിയ പാകിസ്ഥാൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥി വിസകളും മെഡിക്കൽ വിസകളും റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പാകിസ്ഥാൻ പൗരന്മാരുള്ളത്. 71 പേർ നിലവയിൽ ജില്ലയിലാണ്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരിൽ രണ്ട് പേർ പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളാണെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഹാഷിം മൂസയും അലി ഭായിയും രണ്ട് വർഷം മുമ്പ് ഇന്ത്യയിൽ നുഴഞ്ഞുകയറിയതായി പോലീസ് കണ്ടെത്തി. കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഇവർക്കൊപ്പം ഭീകരാക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പോലീസ് കണ്ടെത്തി. ഹാഷിം മൂസ മുമ്പ് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസികൾ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി ഇന്ത്യ ഇത് വിശദീകരിച്ചു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരാണ് വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയത്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെ അപലപിച്ച യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക്, പരസ്പര ധാരണയിലൂടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0