റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര നിരോധിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. കോഴിക്കോട്ടുനിന്ന് ട്രെയിനിൽ കയറിയ പ്രതികൾ അവിടെനിന്ന് പ്രശ്‌നമുണ്ടാക്കിയതായി മർദനമേറ്റ ടി.ടി.ഇ പറഞ്ഞു. ജനറൽ കോച്ചിലേക്ക് മാറാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. തുടർന്ന് പ്രകോപിതനായ യാത്രക്കാരൻ ടിടിഇയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കൈകൊണ്ട് തടഞ്ഞുനിർത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയിൽ പറയുന്നത്. മർദനമേറ്റ് ചോരയൊലിച്ച് നിൽക്കുന്ന ടി.ടി.ഇ.യുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയിൽവേ പോലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് തിരൂരിൽവെച്ച് പ്രതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊർണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.