ബിഗ് ബോസ്സ് ഇനി ഇല്ല, കടും വെട്ടിട്ട് ഹൈകോടതി, മോഹൻ ലാലിനെതിരെയും നടപടി ഉണ്ടായേക്കും ? #BigBossSeason6

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരെ ഹർജി.  ഇതേത്തുടർന്ന് പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.  പരിപാടി സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.  വിഷയത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തോട് കേരള ഹൈക്കോടതി ഉത്തരവിട്ടു.
 ബിഗ് ബോസ് ഒരു ബഹുഭാഷാ തത്സമയ റിയാലിറ്റി ഷോയാണ്.  വിവിധ ഭാഷകളിൽ നടക്കുന്ന ഈ പരിപാടി മലയാളത്തിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.  ബിഗ് ബോസിന് ശാരീരിക ഉപദ്രവം ഉണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.  ഇത് സംപ്രേക്ഷണ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

 എറണാകുളത്തെ അഭിഭാഷകനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.  നിയമവിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെക്കാമെന്നും ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ.അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.  ഹർജി ഏപ്രിൽ 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

  മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാലാണ് ബിഗ് ബോസ് മലയാളം പതിപ്പിൻ്റെ അവതാരകൻ.  യുവാക്കൾ ഉൾപ്പെടെ നിരവധി ആരാധകരാണ് പരിപാടിക്കുള്ളത്.  എന്നാൽ പലപ്പോഴും ബിഗ് ബോസിൽ അവതരിപ്പിക്കുന്ന ഉള്ളടക്കവും മത്സരാർത്ഥികളുടെ പെരുമാറ്റവും വ്യാപകമായ വിമർശനമാണ്.