#CRIME : മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം തടവും പിഴയും.



മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം തടവും 4 ലക്ഷം രൂപ പിഴയും.  പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.  2020ൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ഇയാൾ പീഡിപ്പിച്ചു.
  കുമ്പഴ സ്വദേശിയായ 45 കാരനായ പിതാവിനാണ് ശിക്ഷ.  40 ശതമാനം മാനസിക വൈകല്യമുള്ള പെൺകുട്ടി പിതാവിനൊപ്പം വീട്ടിൽ കഴിയുമ്പോഴായിരുന്നു പീഡനം.  പെൺകുട്ടിയുടെ അമ്മ നേരത്തെ വീട് വിട്ടിരുന്നു.  2020ൽ പെൺകുട്ടിയെ അവളുടെ പിതാവ് ക്രൂരമായി ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു.  പീഡനത്തിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കയറ്റി.  നിലവിളിച്ചുകൊണ്ട് പെൺകുട്ടി അയൽവാസിയുടെ വീട്ടിൽ രാത്രി കഴിച്ചുകൂട്ടുകയും പിറ്റേന്ന് സ്‌കൂളിൽ വന്ന് കുട്ടി കരയുകയും ചെയ്തപ്പോൾ അധ്യാപികമാർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.  തുടർന്ന് ചൈൽഡ് ലൈൻ മുഖേന പോലീസ് കേസെടുത്തു.  കേസിൽ പ്രിൻസിപ്പൽ പോക്‌സോ പ്രോസിക്യൂട്ടർ അഡ്വ: ജെയ്‌സൺ മാത്യൂസ് ഹാജരായി, പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, പോക്‌സോ നിയമത്തിലെ വിവിധ ഉപവകുപ്പുകൾ, 3, 4, 5, 6 എന്നീ ഉപവകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചു.  ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ 75.