തഴുത്തല പികെ ജംക്‌ഷൻ ശ്രീനിലയത്തിൽ ഡിവി അതുല്യയ്ക്കും മകനുമാണ് ദുരനുഭവം ഉണ്ടായത്. സ്‌കൂളിൽ നിന്ന് മകനെ വിളിക്കാൻ അതുല്യ പുറത്തിറങ്ങിയപ്പോൾ വീട്ടുകാർ ഗേറ്റ് പൂട്ടി. വിവാഹം കഴിഞ്ഞ നാൾ മുതൽ പീഡനം അനുഭവിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുവെന്നും കാർ നൽകിയില്ലെന്നും പറഞ്ഞ് എല്ലാ ദിവസവും പരാതിപ്പെടാറുണ്ടെന്നും അതുല്യ പറയുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്‌കൂൾ ബസിൽ നിന്നാണ് അതുല്യ മകനെ വിളിക്കാൻ പോയത്. 'അഞ്ച് മിനിറ്റേ എടുത്തുള്ളൂ. ഞാൻ പോയി കുഞ്ഞിനെയും കൂട്ടി വന്നു . ഗേറ്റിനു സമീപമെത്തിയപ്പോൾ രണ്ടു ഗേറ്റുകളും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അടുത്തുള്ള കൊറ്റിയം സ്റ്റേഷനിൽ അറിയിച്ചു. കൊല്ലം സിറ്റി കമ്മീഷണറെ വിളിച്ചു. ശിശുക്ഷേമ വകുപ്പിനെയും വിവരമറിയിച്ചു. ഇന്നലെ രാത്രി 11.30 വരെ ഗേറ്റിനു മുന്നിൽ ഇരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ അകത്ത് കയറി വീട്ടിലെ സിറ്റൗട്ടിൽ ഇരുന്നു,' അതുല്യ പറഞ്ഞു.