ഇറാനിൽ വീണ്ടും യുഎസ് മിസൈൽ ആക്രമണം; നാല് മരണം, ശക്തമായ തിരിച്ചടിക്ക് ഒരുങ്ങി ഇറാൻ #IranAttack

Post Image
ഇറാനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി അമേരിക്ക. ഇന്നലെ രാത്രി ഇറാനിലെ തുറമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ബന്ദർ അബ്ബാസ്, സിറിക്, കൊനാറക് തുടങ്ങിയ മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായത്. ചബഹാറിലും കൊനാറാക്കിലും നാല് മിസൈലുകൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്കയും മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിന് സമീപത്തെ ലറാക്ക് ദ്വീപീലേക്ക് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരു സൈനികൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി യുഎഇയിലെയും ജോർദാനിലെയും യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി. യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിലേക്ക് എത്തിയ ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതോടെയാണ് സംഘർഷം പുതിയ തലത്തിലെത്തിയത്. ഈ പ്രത്യാക്രമണത്തിനുള്ള മറുപടിയായാണ് ഇപ്പോൾ അമേരിക്ക വീണ്ടും പോർമുഖം തുറന്നിരിക്കുന്നത്.

അതേസമയം, യുഎസിനുമേൽ സാമ്പത്തിക സമ്മർദം ചെലുത്തുന്നതിനായി എല്ലാ എണ്ണ കയറ്റുമതി രാജ്യങ്ങളെയും ലക്ഷ്യം വെക്കണമെന്ന് ഇറാൻ ഡെപ്യൂട്ടി പാർലമെന്റ് സ്പീക്കർ ഹമീദ്രേസ ഹാജി ബാബേയ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ അമേരിക്കയുടെ സാമ്പത്തിക താത്പര്യങ്ങളെ പ്രതിരോധിക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ചർച്ചകൾക്കായി ഇറാനെ എത്തിക്കുന്നതിന് വേണ്ടിയാണ് ഇറാനുമേൽ യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ വാദം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.


Hashtags: #Iran #US #MiddleEast #Conflict #MissileAttack #Geopolitics #WorldNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0