ഉത്തർപ്രദേശ് ദേവരിയ സ്വദേശിയായ രാകേഷ് ചൗഹാൻ (33) വെനസ്വേലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. രാകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആന്തരികാവയവങ്ങൾ കാണാതായെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും ഫെഡറേഷൻ ഓഫ് സീഫെറേഴ്‌സ് യൂണിയൻസ് ഓഫ് ഇന്ത്യയും (FSUI) രംഗത്തെത്തിയിട്ടുണ്ട്.
വെനസ്വേലൻ അധികൃതർ കൃത്യമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ മരണവിവരങ്ങളോ നൽകാതെയാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതെന്ന് സീഫെറേഴ്സ് യൂണിയൻ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടത്തിലാണ് ഈ ഞെട്ടിക്കുന്ന യാഥാർത്ഥ്യം വെളിപ്പെട്ടത്. തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, ആമാശയം, കുടൽ, ശ്വാസനാളം എന്നിവ പൂർണമായും നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. കഴുത്ത് മുതൽ അടിവയർ വരെ 22 തുന്നലുകളും തലയുടെ പിന്നിലായി ഒരു ചെവിയിൽ നിന്ന് അടുത്ത ചെവി വരെ 21 തുന്നലുകളും കണ്ടെത്തി.
ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനാകാത്തതിനാൽ രാകേഷിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. പ്രധാന അവയവങ്ങളൊന്നും ഇല്ലാത്തതിനാൽ ഡോക്ടർമാർക്കും കൃത്യമായ നിഗമനത്തിൽ എത്താൻ സാധിച്ചില്ല. ഒരു മാസത്തോളമാണ് മൃതദേഹം ഡീപ്പ് ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. 2025 നവംബറിലാണ് രാകേഷ് 'എക്സസ്‌ഫിനിറ്റി' എന്ന കമ്പനി വഴി മർച്ചന്റ് നേവി കപ്പലിൽ ജോലിക്ക് കയറിയത്. കഴിഞ്ഞ മേയ് മാസത്തിൽ കപ്പലിൽ വീണ് പരുക്കേറ്റ് മരണം സംഭവിച്ചുവെന്നാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. എന്നാൽ ജൂൺ നാലിന് മൃതദേഹം നാട്ടിലെത്തിച്ച ശേഷം ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവിലൂടെ നടത്തിയ പരിശോധനയിലാണ് അവയവങ്ങൾ മാറ്റിയ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
രാകേഷിന്റെ മരണകാരണത്തെക്കുറിച്ചോ ആന്തരികാവയവങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ചോ വെനസ്വേലൻ അധികൃതരോ ബന്ധപ്പെട്ട കമ്പനിയോ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നാവികർ ചൂഷണത്തിനും ദുരൂഹമായ സാഹചര്യങ്ങൾക്കും ഇരയാവുകയാണെന്ന് FSUI ആരോപിക്കുന്നു. വെനസ്വേലയിലെ ഇന്ത്യൻ എംബസി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് രാകേഷിന്റെ കുടുംബത്തിന് നീതിയും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
വെനസ്വേലൻ അധികൃതർ കൃത്യമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ മരണവിവരങ്ങളോ നൽകാതെയാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതെന്ന് സീഫെറേഴ്സ് യൂണിയൻ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടത്തിലാണ് ഈ ഞെട്ടിക്കുന്ന യാഥാർത്ഥ്യം വെളിപ്പെട്ടത്. തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, ആമാശയം, കുടൽ, ശ്വാസനാളം എന്നിവ പൂർണമായും നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. കഴുത്ത് മുതൽ അടിവയർ വരെ 22 തുന്നലുകളും തലയുടെ പിന്നിലായി ഒരു ചെവിയിൽ നിന്ന് അടുത്ത ചെവി വരെ 21 തുന്നലുകളും കണ്ടെത്തി.
ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനാകാത്തതിനാൽ രാകേഷിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. പ്രധാന അവയവങ്ങളൊന്നും ഇല്ലാത്തതിനാൽ ഡോക്ടർമാർക്കും കൃത്യമായ നിഗമനത്തിൽ എത്താൻ സാധിച്ചില്ല. ഒരു മാസത്തോളമാണ് മൃതദേഹം ഡീപ്പ് ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. 2025 നവംബറിലാണ് രാകേഷ് 'എക്സസ്‌ഫിനിറ്റി' എന്ന കമ്പനി വഴി മർച്ചന്റ് നേവി കപ്പലിൽ ജോലിക്ക് കയറിയത്. കഴിഞ്ഞ മേയ് മാസത്തിൽ കപ്പലിൽ വീണ് പരുക്കേറ്റ് മരണം സംഭവിച്ചുവെന്നാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. എന്നാൽ ജൂൺ നാലിന് മൃതദേഹം നാട്ടിലെത്തിച്ച ശേഷം ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവിലൂടെ നടത്തിയ പരിശോധനയിലാണ് അവയവങ്ങൾ മാറ്റിയ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
രാകേഷിന്റെ മരണകാരണത്തെക്കുറിച്ചോ ആന്തരികാവയവങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ചോ വെനസ്വേലൻ അധികൃതരോ ബന്ധപ്പെട്ട കമ്പനിയോ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നാവികർ ചൂഷണത്തിനും ദുരൂഹമായ സാഹചര്യങ്ങൾക്കും ഇരയാവുകയാണെന്ന് FSUI ആരോപിക്കുന്നു. വെനസ്വേലയിലെ ഇന്ത്യൻ എംബസി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് രാകേഷിന്റെ കുടുംബത്തിന് നീതിയും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
Hashtags: #RakeshChauhan #IndianSeafarer #VenezuelaDeath #MissingOrgans #JusticeForRakesh #MalayoramNews #നാവികൻ #ദുരൂഹമരണം #അന്വേഷണം
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.