ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഐയിലെ നിർണായകമല്ലാത്ത മത്സരത്തിൽ നോർവെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് ജേതാക്കളായി. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരവും ബലൺ ഡി ഓർ ജേതാവുമായ ഉസ്മാൻ ഡെംബെലെയുടെ മിന്നുന്ന ഹാട്രിക് പ്രകടനമാണ് ഫ്രഞ്ച് പടയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിന്റുമായി ഫ്രാൻസ് റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചു. നോക്കൗട്ട് യോഗ്യത നേരത്തെ ഉറപ്പിച്ച നോർവേ ഹാലണ്ട് അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് 4-3-3 ഫോർമേഷനിൽ കളത്തിലിറങ്ങിയത്. അതേസമയം, പതിവ് ശൈലിയായ 4-1-3-2 ഫോർമേഷനിൽ പ്രധാന താരങ്ങളെല്ലാം അണിനിരത്തിയാണ് ഫ്രാൻസ് കളിയാരംഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച നോർവേയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അഭാവത്തിൽ കളത്തിലിറങ്ങിയ ഫ്രാൻസ്, ആറാം മിനുട്ടിൽ തന്നെ മുന്നിലെത്തി. എംബാപ്പെയുടെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച ഡെംബെലെ അനായാസേന നോർവേ വല കുലുക്കി. ഇരുപതാം മിനുട്ടിൽ എംബാപ്പെയുടെ തന്നെ മറ്റൊരു പാസിൽ ഡെംബെലെ തന്റെ രണ്ടാം ഗോളും നേടി ഫ്രാൻസിന്റെ ലീഡ് വർദ്ധിപ്പിച്ചു. എന്നാൽ തൊട്ടുപിന്നാലെ നോർവേ തിരിച്ചടിച്ചു. ഹാലൻഡിന്റെ അഭാവത്തിൽ ആക്രമണം നയിച്ച വിംഗർ തെലോ ആസ്ഗാർഡ്, ആൻഡ്രിയാസ് ഷ്ജെൽഡെറപ്പിന്റെ പാസിൽ നിന്ന് ഗോൾ നേടി. എന്നാൽ നോർവേക്ക് തിരിച്ചുവരാനുള്ള അവസരം നൽകാതെ 32-ാം മിനുട്ടിൽ ഓറേലിയൻ ചുവാമേനിയിൽ നിന്നും പന്ത് സ്വീകരിച്ച് ഡെംബെലെ ഹാട്രിക് തികച്ചു. ഈ ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക് നേട്ടമാണിത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി നോർവേ പലതവണ ശ്രമിച്ചെങ്കിലും നിർഭാഗ്യം അവരെ പിടികൂടി. ജോർജൻ സ്ട്രാൻഡ് ലാർസൻ പെനാൽറ്റി പാഴാക്കിയതടക്കം നിരവധി അവസരങ്ങൾ അവർക്ക് മുതലാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മത്സരത്തിന്റെ അധികസമയത്ത് ബ്രാഡ്‌ലി ബാർകോളയുടെ ക്രോസിൽ നിന്ന് ഡിസൈർ ഡൗവിൻ ഹെഡ്ഡറിലൂടെ ഫ്രാൻസിന്റെ നാലാം ഗോളും വലയിലെത്തിച്ചതോടെ ഫ്രഞ്ച് പട തകർപ്പൻ വിജയം സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിന്റുമായി ഫ്രാൻസ് റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചു. നോക്കൗട്ട് യോഗ്യത നേരത്തെ ഉറപ്പിച്ച നോർവേ ഹാലണ്ട് അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് 4-3-3 ഫോർമേഷനിൽ കളത്തിലിറങ്ങിയത്. അതേസമയം, പതിവ് ശൈലിയായ 4-1-3-2 ഫോർമേഷനിൽ പ്രധാന താരങ്ങളെല്ലാം അണിനിരത്തിയാണ് ഫ്രാൻസ് കളിയാരംഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച നോർവേയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അഭാവത്തിൽ കളത്തിലിറങ്ങിയ ഫ്രാൻസ്, ആറാം മിനുട്ടിൽ തന്നെ മുന്നിലെത്തി. എംബാപ്പെയുടെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച ഡെംബെലെ അനായാസേന നോർവേ വല കുലുക്കി. ഇരുപതാം മിനുട്ടിൽ എംബാപ്പെയുടെ തന്നെ മറ്റൊരു പാസിൽ ഡെംബെലെ തന്റെ രണ്ടാം ഗോളും നേടി ഫ്രാൻസിന്റെ ലീഡ് വർദ്ധിപ്പിച്ചു. എന്നാൽ തൊട്ടുപിന്നാലെ നോർവേ തിരിച്ചടിച്ചു. ഹാലൻഡിന്റെ അഭാവത്തിൽ ആക്രമണം നയിച്ച വിംഗർ തെലോ ആസ്ഗാർഡ്, ആൻഡ്രിയാസ് ഷ്ജെൽഡെറപ്പിന്റെ പാസിൽ നിന്ന് ഗോൾ നേടി. എന്നാൽ നോർവേക്ക് തിരിച്ചുവരാനുള്ള അവസരം നൽകാതെ 32-ാം മിനുട്ടിൽ ഓറേലിയൻ ചുവാമേനിയിൽ നിന്നും പന്ത് സ്വീകരിച്ച് ഡെംബെലെ ഹാട്രിക് തികച്ചു. ഈ ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക് നേട്ടമാണിത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി നോർവേ പലതവണ ശ്രമിച്ചെങ്കിലും നിർഭാഗ്യം അവരെ പിടികൂടി. ജോർജൻ സ്ട്രാൻഡ് ലാർസൻ പെനാൽറ്റി പാഴാക്കിയതടക്കം നിരവധി അവസരങ്ങൾ അവർക്ക് മുതലാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മത്സരത്തിന്റെ അധികസമയത്ത് ബ്രാഡ്‌ലി ബാർകോളയുടെ ക്രോസിൽ നിന്ന് ഡിസൈർ ഡൗവിൻ ഹെഡ്ഡറിലൂടെ ഫ്രാൻസിന്റെ നാലാം ഗോളും വലയിലെത്തിച്ചതോടെ ഫ്രഞ്ച് പട തകർപ്പൻ വിജയം സ്വന്തമാക്കി.
Hashtags: #FIFAWorldCup #FranceFootball #DembéléHatTrick #WorldCupNews #SportsMalayalam #MalayoramNews #Football #France
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.