ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി. ആവേശകരമായ മത്സരത്തിൽ നാലിനെതിരെ ആറ് ഗോളുകൾക്കാണ് ത്രീ ലയൺസിന്റെ വിജയം. ഗോളടിച്ച് ദാഹം തീരാത്ത രണ്ട് ടീമുകളും മൈതാനത്തെ യുദ്ധക്കളമാക്കി മാറ്റിയപ്പോൾ പിറന്നത് പത്ത് ഗോളുകളാണ്. സൂപ്പർ താരം ബുക്കായോ സാക്ക ഇംഗ്ലണ്ടിനായി ഹാട്രിക് നേടിയപ്പോൾ, ഫ്രാൻസിനായി ഇരട്ട ഗോളുകൾ നേടി കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് റേസിൽ മെസ്സിയെ മറികടന്ന് മുന്നിലെത്തി.
ആദ്യ പകുതിയിൽ കളി പൂർണ്ണമായും നിയന്ത്രിച്ചത് ഇംഗ്ലണ്ടായിരുന്നു. ഫ്രാൻസിന്റെ പ്രതിരോധ കോട്ടകളെ തച്ചുതകർത്ത് ഇംഗ്ലീഷ് പട അടിച്ചുകൂട്ടിയത് നാല് ഗോളുകളാണ്. ഡെക്ലാൻ റൈസ്, എസ്രി കോൻസ, ശരവേഗത്തിൽ കുതിച്ചുപാഞ്ഞ ബുക്കായോ സാക്ക എന്നിവർ ചേർന്ന് ഫ്രഞ്ച് വലകളെ കീറിമുറിച്ചപ്പോൾ, കളി അവിടെ തീർന്നുവെന്ന് തോന്നിച്ചു. അടിമുടി മാറ്റങ്ങളോടെയാണ് ഹാരി കെയിനിനെ അടക്കം പുറത്തിരുത്തി ഇംഗ്ലണ്ട് ഈ മത്സരത്തിനിറങ്ങിയത്.
എന്നാൽ രണ്ടാം പകുതിയിൽ ഫ്രഞ്ച് പട സടകുടഞ്ഞെഴുന്നേറ്റു. 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും കിലിയൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. 54-ാം മിനിറ്റിൽ ബർക്കോളയും വലകുലുക്കിയതോടെ സ്കോർ 4-3 എന്ന നിലയിലായി. എതിർഹാഫിലേക്ക് ഫ്രഞ്ച് പട കുതിച്ചുപാഞ്ഞപ്പോൾ ഇംഗ്ലണ്ട് മധ്യനിര പതിയെ മങ്ങിത്തുടങ്ങി. മൈക്കൽ ഒലിസയ്ക്ക് കാലിടറിയതോടെ ഫ്രാൻസിന്റെ സമനില ഗോൾ അകലെയായി. അവസാനം ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷേൽ അവസാന അസ്ത്രം പരീക്ഷിച്ചു. പകരക്കാരനായി തട്ടകത്തിലേക്ക് ജൂഡ് ബെല്ലിങ്ഹാം അവതരിച്ചു.
ജൂഡിലൂടെ പിറന്ന മുന്നേറ്റം പെനാൽറ്റിയിൽ കലാശിച്ചു. പന്ത് തൊടുക്കാൻ വീണ്ടും ബുക്കായോ സാക്ക എത്തിയപ്പോൾ, ഗോൾകീപ്പറെ കബളിപ്പിച്ച് വലകുലുക്കി പുതിയ ചരിത്രം കുറിച്ചു. ലോകകപ്പ് വേദിയിൽ ഹാട്രിക് നേടുന്ന നാലാമത്തെ ഇംഗ്ലീഷ് താരമായി ഇതോടെ സാക്ക മാറി. അത്രപെട്ടെന്ന് എഴുതിത്തള്ളാനാകില്ലെന്ന് പ്രഖ്യാപിച്ച് ഒസ്മാൻ ഡെംബെലെയിലൂടെ ഫ്രാൻസ് വീണ്ടും വലകുലുക്കിയെങ്കിലും (5-4), തിരിച്ചുവരാനുള്ള എല്ലാ ശ്രമങ്ങളേയും തകർത്ത്, ഇംഗ്ലണ്ട് അവസാന ആണിയടിച്ച് ആറാം ഗോളും നേടി വിജയം ഉറപ്പിച്ചു. തോൽക്കാൻ മനസ്സില്ലാത്ത രണ്ട് വൻശക്തികളുടെ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തറപറ്റിച്ച് മൂന്നാം സ്ഥാനക്കാരായി.
ആദ്യ പകുതിയിൽ കളി പൂർണ്ണമായും നിയന്ത്രിച്ചത് ഇംഗ്ലണ്ടായിരുന്നു. ഫ്രാൻസിന്റെ പ്രതിരോധ കോട്ടകളെ തച്ചുതകർത്ത് ഇംഗ്ലീഷ് പട അടിച്ചുകൂട്ടിയത് നാല് ഗോളുകളാണ്. ഡെക്ലാൻ റൈസ്, എസ്രി കോൻസ, ശരവേഗത്തിൽ കുതിച്ചുപാഞ്ഞ ബുക്കായോ സാക്ക എന്നിവർ ചേർന്ന് ഫ്രഞ്ച് വലകളെ കീറിമുറിച്ചപ്പോൾ, കളി അവിടെ തീർന്നുവെന്ന് തോന്നിച്ചു. അടിമുടി മാറ്റങ്ങളോടെയാണ് ഹാരി കെയിനിനെ അടക്കം പുറത്തിരുത്തി ഇംഗ്ലണ്ട് ഈ മത്സരത്തിനിറങ്ങിയത്.
എന്നാൽ രണ്ടാം പകുതിയിൽ ഫ്രഞ്ച് പട സടകുടഞ്ഞെഴുന്നേറ്റു. 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും കിലിയൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. 54-ാം മിനിറ്റിൽ ബർക്കോളയും വലകുലുക്കിയതോടെ സ്കോർ 4-3 എന്ന നിലയിലായി. എതിർഹാഫിലേക്ക് ഫ്രഞ്ച് പട കുതിച്ചുപാഞ്ഞപ്പോൾ ഇംഗ്ലണ്ട് മധ്യനിര പതിയെ മങ്ങിത്തുടങ്ങി. മൈക്കൽ ഒലിസയ്ക്ക് കാലിടറിയതോടെ ഫ്രാൻസിന്റെ സമനില ഗോൾ അകലെയായി. അവസാനം ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷേൽ അവസാന അസ്ത്രം പരീക്ഷിച്ചു. പകരക്കാരനായി തട്ടകത്തിലേക്ക് ജൂഡ് ബെല്ലിങ്ഹാം അവതരിച്ചു.
ജൂഡിലൂടെ പിറന്ന മുന്നേറ്റം പെനാൽറ്റിയിൽ കലാശിച്ചു. പന്ത് തൊടുക്കാൻ വീണ്ടും ബുക്കായോ സാക്ക എത്തിയപ്പോൾ, ഗോൾകീപ്പറെ കബളിപ്പിച്ച് വലകുലുക്കി പുതിയ ചരിത്രം കുറിച്ചു. ലോകകപ്പ് വേദിയിൽ ഹാട്രിക് നേടുന്ന നാലാമത്തെ ഇംഗ്ലീഷ് താരമായി ഇതോടെ സാക്ക മാറി. അത്രപെട്ടെന്ന് എഴുതിത്തള്ളാനാകില്ലെന്ന് പ്രഖ്യാപിച്ച് ഒസ്മാൻ ഡെംബെലെയിലൂടെ ഫ്രാൻസ് വീണ്ടും വലകുലുക്കിയെങ്കിലും (5-4), തിരിച്ചുവരാനുള്ള എല്ലാ ശ്രമങ്ങളേയും തകർത്ത്, ഇംഗ്ലണ്ട് അവസാന ആണിയടിച്ച് ആറാം ഗോളും നേടി വിജയം ഉറപ്പിച്ചു. തോൽക്കാൻ മനസ്സില്ലാത്ത രണ്ട് വൻശക്തികളുടെ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തറപറ്റിച്ച് മൂന്നാം സ്ഥാനക്കാരായി.
Hashtags: #FIFAWorldCup #England #France #Football #WorldCup #BukayoSaka #KylianMbappe #MalayoramNews
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.