ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മൊറോക്കോയ്ക്ക് ടൂർണമെന്റിലെ ആദ്യ വിജയം. ബോസ്റ്റണിൽ നടന്ന വാശിയേറിയ മത്സരത്തിൽ കളിയുടെ എഴുപതാം സെക്കൻഡിൽ ഇസ്മാഈൽ സൈബറി നേടിയ ഗോളാണ് അറ്റ്ലസ് സിംഹങ്ങൾക്ക് തുണയായത്. ഈ ജയത്തോടെ മൊറോക്കോ ലോകകപ്പിൽ പ്രതീക്ഷകൾ സജീവമാക്കി.
കളിയുടെ തുടക്കത്തിൽ ഓഫ് സൈഡ് കെണി ഒരുക്കുന്നതിൽ സ്കോട്ടിഷ് പ്രതിരോധത്തിനു പറ്റിയ പിഴവാണ് ടൂർണമെന്റിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളുകളിലൊന്നിലേക്ക് നയിച്ചത്. തങ്ങൾക്ക് പറ്റിയ അമളിയിൽ നിന്ന് കരകയറുന്നതിനു മുൻപേ ബ്രാഹിം ഡിയാസ് നൽകിയ പാസ് സ്വീകരിച്ച ഇസ്മാഈൽ സൈബറി തൊടുത്ത ഷോട്ട് സ്കോട്ടിഷ് വല കുലുക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമണ ഫുട്ബോൾ കെട്ടഴിച്ച മൊറോക്കോ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.
തുടർന്ന് ആദ്യപകുതിയിൽ മൊറോക്കോ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും സ്കോട്ടിഷ് പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ജയം മാത്രം ലക്ഷ്യമിട്ട് തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ട സ്കോട്ലൻഡിനെതിരെ മൊറോക്കോ ശെരിക്കും വിയർത്തു. തങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി എന്നുറച്ച ഒരു ജോഡി ഫൗളുകളെങ്കിലും റഫറി തള്ളിക്കളഞ്ഞത് സ്കോട്ലൻഡിന് തിരിച്ചടിയായി.
നേരത്തെ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോയ്ക്കും ഹെയ്തിയെ തോൽപ്പിച്ച സ്കോട്ലൻഡിന്റെയും ടൂർണമെന്റിലെ ഭാവി ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ, പ്രത്യേകിച്ച് ബ്രസീലിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാകും.
കളിയുടെ തുടക്കത്തിൽ ഓഫ് സൈഡ് കെണി ഒരുക്കുന്നതിൽ സ്കോട്ടിഷ് പ്രതിരോധത്തിനു പറ്റിയ പിഴവാണ് ടൂർണമെന്റിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളുകളിലൊന്നിലേക്ക് നയിച്ചത്. തങ്ങൾക്ക് പറ്റിയ അമളിയിൽ നിന്ന് കരകയറുന്നതിനു മുൻപേ ബ്രാഹിം ഡിയാസ് നൽകിയ പാസ് സ്വീകരിച്ച ഇസ്മാഈൽ സൈബറി തൊടുത്ത ഷോട്ട് സ്കോട്ടിഷ് വല കുലുക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമണ ഫുട്ബോൾ കെട്ടഴിച്ച മൊറോക്കോ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.
തുടർന്ന് ആദ്യപകുതിയിൽ മൊറോക്കോ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും സ്കോട്ടിഷ് പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ജയം മാത്രം ലക്ഷ്യമിട്ട് തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ട സ്കോട്ലൻഡിനെതിരെ മൊറോക്കോ ശെരിക്കും വിയർത്തു. തങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി എന്നുറച്ച ഒരു ജോഡി ഫൗളുകളെങ്കിലും റഫറി തള്ളിക്കളഞ്ഞത് സ്കോട്ലൻഡിന് തിരിച്ചടിയായി.
നേരത്തെ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോയ്ക്കും ഹെയ്തിയെ തോൽപ്പിച്ച സ്കോട്ലൻഡിന്റെയും ടൂർണമെന്റിലെ ഭാവി ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ, പ്രത്യേകിച്ച് ബ്രസീലിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാകും.
Hashtags: #FIFACup #WorldCup #Morocco #Scotland #Football #IsmaelSaibari #Goal #SportsNews #MalayoramNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.