സംസ്ഥാന ബജറ്റിൽ ധാതു മണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി രംഗത്ത്. നിലവിലെ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ ശക്തമായ സമരം ആരംഭിക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവായിരിക്കെ കരിമണൽ ഖനനത്തിനെതിരെ ശക്തമായ നിലപാടെടുത്ത വി.ഡി. സതീശൻ ഇപ്പോൾ മുഖ്യമന്ത്രിയായപ്പോൾ നിലപാട് മാറ്റിയോ എന്ന ചോദ്യമാണ് സമരസമിതി ഉയർത്തുന്നത്. സർക്കാർ തെറ്റായ വഴിക്കാണ് നീങ്ങുന്നതെന്ന് സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു.
ജൂലൈ 5-ന് തോട്ടപ്പള്ളിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേരാനാണ് സമരസമിതിയുടെ തീരുമാനം. "ആലപ്പുഴയുടെ തീരങ്ങളിൽ ഖനനം നടത്തില്ലായെന്നത് യു.ഡി.എഫ് തീരുമാനം ആണെന്നും യു.ഡി.എഫ് അധികാരത്തിൽ വരുന്നോ അന്ന് കരിമണൽ ഖനനം ഉണ്ടാകില്ലെന്നും ഞങ്ങൾക്ക് അദ്ദേഹം ഉറപ്പുതന്നതാണ്" എന്ന് എസ്. സുരേഷ് കുമാർ ഓർമ്മിപ്പിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച കാര്യം നടപ്പാക്കാൻ സർക്കാർ മുതിരുകയാണെങ്കിൽ സമരസമിതി ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവായിരിക്കെ ധാതു ഖനനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ നടത്തിയ പ്രസംഗങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉടൻ ഖനനം നിർത്തുമെന്ന അദ്ദേഹത്തിന്റെ പ്രസംഗ ഭാഗമാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. 'പുതുയുഗ യാത്രയിൽ' തോട്ടപ്പള്ളിയിലെ കരിമണൽ വിരുദ്ധ സമരപ്പന്തലിൽ വെച്ചായിരുന്നു വി.ഡി. സതീശന്റെ ഈ നിർണ്ണായക നിലപാട് പ്രഖ്യാപനം.
ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന നേതാക്കളുടെ എണ്ണം കുറവാണെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. ഒരു വശത്ത് പ്രതിരോധം ശക്തമാക്കുമ്പോൾ മറുവശത്ത് മുൻ നിലപാടുകൾക്കെതിരായുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തുമോ അതോ സമരം വീണ്ടും ശക്തമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ജൂലൈ 5-ന് തോട്ടപ്പള്ളിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേരാനാണ് സമരസമിതിയുടെ തീരുമാനം. "ആലപ്പുഴയുടെ തീരങ്ങളിൽ ഖനനം നടത്തില്ലായെന്നത് യു.ഡി.എഫ് തീരുമാനം ആണെന്നും യു.ഡി.എഫ് അധികാരത്തിൽ വരുന്നോ അന്ന് കരിമണൽ ഖനനം ഉണ്ടാകില്ലെന്നും ഞങ്ങൾക്ക് അദ്ദേഹം ഉറപ്പുതന്നതാണ്" എന്ന് എസ്. സുരേഷ് കുമാർ ഓർമ്മിപ്പിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച കാര്യം നടപ്പാക്കാൻ സർക്കാർ മുതിരുകയാണെങ്കിൽ സമരസമിതി ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവായിരിക്കെ ധാതു ഖനനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ നടത്തിയ പ്രസംഗങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉടൻ ഖനനം നിർത്തുമെന്ന അദ്ദേഹത്തിന്റെ പ്രസംഗ ഭാഗമാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. 'പുതുയുഗ യാത്രയിൽ' തോട്ടപ്പള്ളിയിലെ കരിമണൽ വിരുദ്ധ സമരപ്പന്തലിൽ വെച്ചായിരുന്നു വി.ഡി. സതീശന്റെ ഈ നിർണ്ണായക നിലപാട് പ്രഖ്യാപനം.
ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന നേതാക്കളുടെ എണ്ണം കുറവാണെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. ഒരു വശത്ത് പ്രതിരോധം ശക്തമാക്കുമ്പോൾ മറുവശത്ത് മുൻ നിലപാടുകൾക്കെതിരായുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തുമോ അതോ സമരം വീണ്ടും ശക്തമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
Hashtags: #BlackSandMining #KeralaPolitics #VDSatheesan #Thottappally #Protest #MineralMining #KeralaBudget #UDF
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.