ആലപ്പുഴ: സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഭക്ഷ്യവകുപ്പ് മാറ്റങ്ങൾ വരുത്തി. രണ്ട് മാസത്തെ റേഷൻ ഒന്നിച്ചു നൽകിയിരുന്ന രീതി ഇനി മുതൽ നിർത്തിവെക്കും. നീല കാർഡ് ഉടമകൾക്ക് നൽകി വന്നിരുന്ന അധിക അരി വിതരണവും നിർത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കേന്ദ്ര നിർദേശപ്രകാരമാണ് രണ്ട് മാസത്തെ റേഷൻ വിഹിതം ഒന്നിച്ചു നൽകാൻ സംസ്ഥാനം തീരുമാനിച്ചത് എന്നാണ് പ്രചരിപ്പിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വിഹിതം ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു.
എന്നാൽ, റേഷൻ വിതരണം പലയിടങ്ങളിലും താളംതെറ്റുകയും അരി എത്തിക്കുന്നതിൽ വീഴ്ച സംഭവിക്കുകയും ചെയ്തതാണ് പുതിയ തീരുമാനത്തിന് കാരണം. കണക്കുകൾ കൈകാര്യം ചെയ്യുന്നതിലെ ആശയക്കുഴപ്പങ്ങളും പിൻമാറ്റത്തിന് വഴിയൊരുക്കി.
നീല കാർഡ് ഉടമകൾക്ക് സാധാരണയായി നാല് കിലോ അരിയാണ് ലഭിച്ചിരുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ രണ്ട് കിലോയും മെയ് മാസത്തിൽ മൂന്ന് കിലോയും അധികമായി നൽകിയിരുന്നു. ഈ അധിക വിഹിതമാണ് ഇപ്പോൾ നിർത്തലാക്കിയത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കേന്ദ്ര നിർദേശപ്രകാരമാണ് രണ്ട് മാസത്തെ റേഷൻ വിഹിതം ഒന്നിച്ചു നൽകാൻ സംസ്ഥാനം തീരുമാനിച്ചത് എന്നാണ് പ്രചരിപ്പിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വിഹിതം ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു.
എന്നാൽ, റേഷൻ വിതരണം പലയിടങ്ങളിലും താളംതെറ്റുകയും അരി എത്തിക്കുന്നതിൽ വീഴ്ച സംഭവിക്കുകയും ചെയ്തതാണ് പുതിയ തീരുമാനത്തിന് കാരണം. കണക്കുകൾ കൈകാര്യം ചെയ്യുന്നതിലെ ആശയക്കുഴപ്പങ്ങളും പിൻമാറ്റത്തിന് വഴിയൊരുക്കി.
നീല കാർഡ് ഉടമകൾക്ക് സാധാരണയായി നാല് കിലോ അരിയാണ് ലഭിച്ചിരുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ രണ്ട് കിലോയും മെയ് മാസത്തിൽ മൂന്ന് കിലോയും അധികമായി നൽകിയിരുന്നു. ഈ അധിക വിഹിതമാണ് ഇപ്പോൾ നിർത്തലാക്കിയത്.
Hashtags: #RationKerala #FoodDepartment #BlueCard #റേഷൻ #ഭക്ഷ്യവകുപ്പ് #നീലകാർഡ്
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.