ഇന്ത്യൻ കറൻസി നോട്ടുകളിൽ കാതലായ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക്. പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് അഥവാ പോളിമർ നോട്ടുകൾ പുറത്തിറക്കാനാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. ആദ്യഘട്ടമെന്ന നിലയിൽ 10 രൂപ, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് രൂപത്തിൽ എത്തുക.
നിലവിലുള്ള കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് ശരാശരി 3-4 വർഷം മാത്രമാണ് ആയുസ്സുള്ളത്. പൊടി, വെള്ളം, കൂടെക്കൂടെയുള്ള മടക്കിവെക്കൽ എന്നിവ കാരണം നോട്ടുകൾ വേഗത്തിൽ കേടുവരുന്നു. എന്നാൽ പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നങ്ങളില്ല. അവ ദീർഘകാലം ഈടുനിൽക്കുന്നവയും എളുപ്പത്തിൽ മുഷിയാത്തവയുമാണ്. കനവും കുറവായിരിക്കും.
പോളിമർ നോട്ടുകൾ വ്യാജമായി നിർമ്മിക്കാൻ പ്രയാസമാണ്. കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉൾപ്പെടുത്താൻ കഴിയുമെന്നത് കള്ളനോട്ടടി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നോട്ടുകൾക്ക് ആയുസ്സ് കൂടുന്നത് അടിക്കടി പുതിയ നോട്ടുകൾ അച്ചടിക്കേണ്ട ആവശ്യം കുറയ്ക്കും. ഇത് അച്ചടി ചെലവിൽ വലിയ ലാഭമുണ്ടാക്കാൻ റിസർവ് ബാങ്കിനെ സഹായിക്കും.
2012ൽ റിസർവ് ബാങ്ക് പോളിമർ കറൻസി പുറത്തിറക്കാൻ ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ നിലവിൽ സാങ്കേതിക വെല്ലുവിളികൾ ഇല്ലെന്നും എടിഎമ്മുകളും പോളിമർ നോട്ടുകൾക്ക് അനുയോജ്യമാണെന്നും റിപ്പോർട്ടുകളുണ്ട്. 1988ൽ ഓസ്ട്രേലിയയാണ് ആദ്യമായി പോളിമർ കറൻസി ഉപയോഗിച്ചത്. നിലവിൽ കാനഡ, യുകെ, ന്യൂസിലൻഡ് ഉൾപ്പെടെ 60ഓളം രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
ആദ്യഘട്ടത്തിലെ 10, 20 രൂപ നോട്ടുകൾ വിജയകരമായാൽ മറ്റ് കറൻസി നോട്ടുകളും പ്ലാസ്റ്റിക് രൂപത്തിൽ പുറത്തിറക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നുണ്ട്. ഡിജിറ്റൽ ഇടപാടുകൾ വർധിക്കുമ്പോഴും രാജ്യത്ത് കറൻസി നോട്ടുകളുടെ പ്രചാരം കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
നിലവിലുള്ള കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് ശരാശരി 3-4 വർഷം മാത്രമാണ് ആയുസ്സുള്ളത്. പൊടി, വെള്ളം, കൂടെക്കൂടെയുള്ള മടക്കിവെക്കൽ എന്നിവ കാരണം നോട്ടുകൾ വേഗത്തിൽ കേടുവരുന്നു. എന്നാൽ പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നങ്ങളില്ല. അവ ദീർഘകാലം ഈടുനിൽക്കുന്നവയും എളുപ്പത്തിൽ മുഷിയാത്തവയുമാണ്. കനവും കുറവായിരിക്കും.
പോളിമർ നോട്ടുകൾ വ്യാജമായി നിർമ്മിക്കാൻ പ്രയാസമാണ്. കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉൾപ്പെടുത്താൻ കഴിയുമെന്നത് കള്ളനോട്ടടി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നോട്ടുകൾക്ക് ആയുസ്സ് കൂടുന്നത് അടിക്കടി പുതിയ നോട്ടുകൾ അച്ചടിക്കേണ്ട ആവശ്യം കുറയ്ക്കും. ഇത് അച്ചടി ചെലവിൽ വലിയ ലാഭമുണ്ടാക്കാൻ റിസർവ് ബാങ്കിനെ സഹായിക്കും.
2012ൽ റിസർവ് ബാങ്ക് പോളിമർ കറൻസി പുറത്തിറക്കാൻ ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ നിലവിൽ സാങ്കേതിക വെല്ലുവിളികൾ ഇല്ലെന്നും എടിഎമ്മുകളും പോളിമർ നോട്ടുകൾക്ക് അനുയോജ്യമാണെന്നും റിപ്പോർട്ടുകളുണ്ട്. 1988ൽ ഓസ്ട്രേലിയയാണ് ആദ്യമായി പോളിമർ കറൻസി ഉപയോഗിച്ചത്. നിലവിൽ കാനഡ, യുകെ, ന്യൂസിലൻഡ് ഉൾപ്പെടെ 60ഓളം രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
ആദ്യഘട്ടത്തിലെ 10, 20 രൂപ നോട്ടുകൾ വിജയകരമായാൽ മറ്റ് കറൻസി നോട്ടുകളും പ്ലാസ്റ്റിക് രൂപത്തിൽ പുറത്തിറക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നുണ്ട്. ഡിജിറ്റൽ ഇടപാടുകൾ വർധിക്കുമ്പോഴും രാജ്യത്ത് കറൻസി നോട്ടുകളുടെ പ്രചാരം കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
Hashtags: #PlasticCurrency #RBI #IndianEconomy #പ്ലാസ്റ്റിക്കറൻസി #റിസർവ്ബാങ്ക് #ഇന്ത്യൻസാമ്പത്തികരംഗം
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.