വാഷിംഗ്ടൺ:പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി.
വരും മണിക്കൂറുകളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അതിശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഈ നീക്കം.
ലഭ്യമായ ഏത് യാത്രാമാർഗ്ഗവും ഉപയോഗിച്ച് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. അമേരിക്കക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, ഏറ്റവും പുതിയ സുരക്ഷാ വിവരങ്ങൾക്കായി പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യണമെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോറൂബിയോ വ്യക്തമാക്കി.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി വന്തോതിലുള്ള പ്രഹരമേൽപ്പിക്കാൻ തയ്യാറെടുക്കുന്നതായാണ് സൂചനകൾ.
ഇതിൻ്റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമാക്രമണങ്ങളിലൂടെയും ദീർഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
നിലവിൽ കരസേനയെ ഇറക്കി നേരിട്ടുള്ള യുദ്ധത്തിന് പദ്ധതിയൊന്നുമില്ലെങ്കിലും, ഇറാനെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള കഠിനമായ നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
Trump administration to destroy Iran

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.