കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയായ അതുല്യ, ഷാർജയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സതീഷിനെ ഇമിഗ്രേഷൻ കസ്റ്റഡിയിലെടുത്ത് വലിയതുറ പോലീസിന് കൈമാറി. സതീഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. സതീഷിനെ നാട്ടിലെത്തിയാൽ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കണമെന്ന് ഇമിഗ്രേഷൻ നിർദ്ദേശിച്ചിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വലിയതുറ പോലീസ് ഉടൻ തന്നെ സതീഷിനെ ക്രൈംബ്രാഞ്ചിന് കൈമാറും. അതുല്യയുടെ മരണം നിലവിൽ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്.
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ കേസ് കഴിഞ്ഞ ദിവസം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ജൂലൈ 19 നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുല്യയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ സൗത്ത് പോലീസ് സതീഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.
എന്നാൽ, ഷാർജയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന ശേഷം നടത്തിയ റീപോസ്റ്റ്‌മോർട്ടത്തിന്റെ ഫലം വരാനുണ്ട് .