വാൽപ്പാറയിൽ കടുവയുടെ ആക്രമണം : കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി #tiger_attack

 




തൃശൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി കൊല്ലപ്പെട്ടു.  കുട്ടിയുടെ മൃതദേഹം കണ്ടെത്തതാണ് ആയിരുന്നില്ല. മരണസ്ഥലത്ത് നിന്ന് 300 മീറ്റർ അകലെയുള്ള കാട്ടിൽ നിന്ന് ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പകുതി തിന്ന നിലയിലായിരുന്നു. പോലീസ്, ഫയർഫോഴ്‌സ്, വനം വകുപ്പ്, നാട്ടുകാർ എന്നിവരുടെ നീണ്ട തിരച്ചിലിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.


 

ഇന്നലെ വൈകുന്നേരം 4.30 നാണ് സംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടുവ ആക്രമിക്കുകയും കുട്ടിയുമായി കാട്ടിലേക്ക് പോകുകയുമായിരുന്നു.കുട്ടിയെ കടുവ വലിച്ചിഴയ്ക്കുന്നത് കണ്ട തൊഴിലാളികൾ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് കൂടുതൽ ആളുകൾ എത്തി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

വാൽപ്പാറ നഗരത്തിനടുത്തുള്ള പച്ചമല എസ്റ്റേറ്റിലെ സൗത്ത് ഡിവിഷനിലെ തൊഴിലാളിയാണ് ജാർഖണ്ഡ് സ്വദേശിയായ കുട്ടിയുടെ പിതാവ് മനോജ്. കഴിഞ്ഞ ഞായറാഴ്ചയാണ്  ജാർഖണ്ഡിൽ നിന്ന് കുടുംബമായി മനോജ് ഇവിടെ ജോലിക്ക് എത്തിയത്.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0