ബെംഗളൂരു: കർണാടകത്തിലെ ഗ്രാമത്തിൽ വീണ്ടും ദളിതരോട് വിവേചനം. ദളിതർ മുടിവെട്ടിക്കാനെത്തിയതോടെ കോപ്പാളിലെ ഗ്രാമത്തിലെ ബാർബർ ഷോപ്പുകൾ അടച്ചിട്ടു. മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ബാർബർഷോപ്പിൽ ദളിതരുടെ മുടിമുറിച്ചുനൽകാതെ വിവേചനം കാണിക്കുന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇതോടെ മുന്നറിയിപ്പുമായി പോലീസ് എത്തി. അയിത്തം ആചരിച്ചാൽ ശിക്ഷലഭിക്കുമെന്ന് ബാർബർഷോപ്പ് ഉടമകളെ ബോധവത്കരിച്ചു. ദളിതരുടെ മുടിമുറിക്കുമെന്ന് പോലീസിനോട് സമ്മതിച്ചെങ്കിലും പിന്നീട് ഷോപ്പുകൾ അടച്ചിടുകയായിരുന്നു. കടകളിലെത്തിയ പതിവുകാരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ചുനൽകാനും തുടങ്ങി. ഗ്രാമത്തിലെ ദളിതർക്ക് മുടിമുറിക്കാനും താടിവട കിലോമീറ്ററുകൾ സഞ്ചരിക്കാനും കൊപ്പാൾ കാർഡിലെത്തണം.
കർണാടകത്തിലെ നിരവധി ഗ്രാമങ്ങളിൽ നിന്ന് ദളിത് വിവേചനത്തിൻ്റെ വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. കടകളിൽനിന്ന് സാധനങ്ങൾ വിലക്കിയും ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിച്ചും വിവേചനം തുടരുന്നതാണ് പലയിടത്തും കണ്ടുവരുന്നത്.