ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതിയ പാലം നിർമിക്കാൻ കുപ്പം പുഴയിൽ തള്ളിയ മണ്ണ് നീക്കി തുടങ്ങി.
പുതിയ പാലത്തിനായി നിർമിച്ച തൂണുകളിൽ കോൺക്രീറ്റ് ബീമുകൾ സ്ഥാപിക്കാനാണ് പുഴയുടെ എൺപത് ശതമാത്തോളം ഭാഗം മണ്ണിട്ട് മൂടിയത്.
മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന പ്രദേശത്ത് ഒഴുക്ക് തടസപ്പെടുന്നതോടെ വലിയ രീതിയിൽ വെള്ളം ഉയർന്ന് നാശനഷ്ടമുണ്ടാ കുമെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ.
മണ്ണ് നീക്കാതിരുന്നാൽ കുതിച്ചെത്തുന്ന മഴവെള്ളം വീടുകളിലും വ്യാപാര
സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ കയറി കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന അവസ്ഥ ആയിരുന്നു.
കഴിഞ്ഞ കാലവർഷവും ഇതേ അവസ്ഥ ഉണ്ടായിരുന്നു.
അന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതിനെതു ടർന്ന് കൂനയുടെ മുകളിൽനിന്ന് മാത്രം മണ്ണ് നീക്കുകയാണ് ഉണ്ടായത്.
പിന്നീട് കനത്ത മഴയിൽ ഒഴുക്ക് തടസപ്പെട്ട് പുഴയിൽ ജലനിരപ്പ് ഉയ രുകയും പുഴയുടെ ഇരു കരകളിലെയും കടകളിലും വീടുകളിലും വെള്ളം കയറിയിരുന്നു.
മദ്രസ, അങ്കണവാടി, സ്‌കൂൾ എന്നിവിടങ്ങളിലും വെള്ളം കയറി നാശ നഷ്ടമുണ്ടാവുകയും
പടവിൽ മുത്തപ്പൻ ക്ഷേത്രത്തിലുള്ള റോഡിലേക്ക് വെള്ളം കുത്തിയൊഴുകി രൂക്ഷമായ കരയിടിച്ചിലുണ്ടാവുകയും ചെയ്തിരുന്നു.
ഇത്തവണയും സമാനസ്ഥിതി ഉണ്ടാകുമെന്ന ആശങ്കയിലായിരുന്നു ജനങ്ങൾ.
പരാതി ഉയർന്നതോടെ തിങ്കളാഴ്ച നാല് ജെ സി ബി എത്തിച്ചാണ് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി ആരംഭിച്ചത്.
പുഴയുടെ സ്വാഭാവിക ഗതി വീണ്ടെടുക്കുന്ന രീതിയിൽ മണ്ണു പൂർണമായും നീക്കാനാണ് തീരുമാനം.
മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി ആരംഭിച്ചതോടെ ആശ്വാസത്തിലാണ് ജനങ്ങൾ