പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ചൈന കൂടുതൽ പ്രകോപനപരമായി മാറിയിരിക്കുന്നു.
പാകിസ്ഥാന് കൂടുതൽ ആയുധങ്ങൾ നൽകിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളും നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ചൈന പാകിസ്ഥാന് പിന്തുണ അറിയിച്ചു.
പാകിസ്ഥാന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിൽ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് വാങ് യി പാകിസ്ഥാനെ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ റഷ്യയോ ചൈനയോ ഉൾപ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ പാകിസ്ഥാൻ ചൈനയെ അറിയിച്ചു. തീവ്രവാദത്തിനെതിരെ പോരാടുന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്നും അവർ സംയമനത്തോടെ പ്രവർത്തിക്കണമെന്നും വാങ് യി ആവശ്യപ്പെട്ടു.