അറബിക്കടലിൽ നാവികസേന വീണ്ടും മിസൈൽ പരീക്ഷണം നടത്തി. നാവികസേന ദീർഘദൂര കപ്പൽവേധ മിസൈലുകൾ പരീക്ഷിച്ചു. സേനയുടെ ആയുധ സംവിധാനങ്ങളുടെ ശേഷിയും സന്നദ്ധതയും നാവികസേന പരീക്ഷിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് നാവികസേന അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അറബിക്കടലിൽ നാവികസേന മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. രണ്ട് ദിവസം മുമ്പ്, യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് നാവികസേന ഒരു ഇടത്തരം മിസൈൽ പരീക്ഷിച്ചിരുന്നു. 70 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഇസ്രായേലുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ്. അന്ന് പരീക്ഷിച്ച മിസൈൽ സി-സ്കിമ്മിംഗ് മിസൈലുകളെ നശിപ്പിക്കാൻ കഴിവുള്ളതായിരുന്നു.
പാകിസ്ഥാനെതിരെ കേന്ദ്ര സർക്കാർ കടുത്ത തീരുമാനങ്ങൾ എടുത്തിരുന്നു. ഇതിനെത്തുടർന്ന്, ഇന്ത്യ സൈനികമായി തങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്ഥാൻ ഭരണാധികാരികൾ ആണവ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അറബിക്കടലിൽ മിസൈൽ പരീക്ഷണങ്ങൾ നടത്തി ഇന്ത്യ ശക്തി പ്രകടിപ്പിച്ചത്.