ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 46 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ വില 3131 രൂപയായി.
പുതുക്കിയ വില ഇന്ന് മുതൽ (2026 ജൂൺ ഒന്ന്) പ്രാബല്യത്തിൽ വന്നു. ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.
ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത് ഇത് നാലാം തവണയാണ്. മെയ് ഒന്നിനും വാണിജ്യ സിലിണ്ടർ വിലയിൽ വലിയ വർദ്ധനവുണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് 993 രൂപയാണ് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത്.
പുതുക്കിയ വില ഇന്ന് മുതൽ (2026 ജൂൺ ഒന്ന്) പ്രാബല്യത്തിൽ വന്നു. ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.
ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത് ഇത് നാലാം തവണയാണ്. മെയ് ഒന്നിനും വാണിജ്യ സിലിണ്ടർ വിലയിൽ വലിയ വർദ്ധനവുണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് 993 രൂപയാണ് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത്.
Hashtags: #LPGPriceHike #CommercialCylinder #FuelPrices #പാചകവാതകവില #വാണിജ്യസിലിണ്ടർ #വിലവർദ്ധനവ്
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.