കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു.
മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും മരണവും പരിക്കുകളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റ മലയാളികളിൽ ഒരു പെൺകുട്ടിയും രണ്ട് യുവാക്കളുമുണ്ട്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം, തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കുവൈത്ത് കടുത്ത നയതന്ത്ര നടപടി സ്വീകരിച്ചു. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. ഇറാന്റെ കടുത്ത നിയമലംഘനങ്ങളാണ് ഈ നടപടിക്ക് കാരണമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും മരണവും പരിക്കുകളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റ മലയാളികളിൽ ഒരു പെൺകുട്ടിയും രണ്ട് യുവാക്കളുമുണ്ട്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം, തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കുവൈത്ത് കടുത്ത നയതന്ത്ര നടപടി സ്വീകരിച്ചു. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. ഇറാന്റെ കടുത്ത നിയമലംഘനങ്ങളാണ് ഈ നടപടിക്ക് കാരണമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Hashtags: #KuwaitAttack #IranKuwait #AirportSecurity #കുവൈറ്റ്ആക്രമണം #ഇറാൻകുവൈറ്റ് #മിസൈൽഅക്രമണം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.