ഗായിക അമൃത സുരേഷ് ഓൺലൈൻ തട്ടിപ്പിന് ഇരയായി. അമൃത സുരേഷിന് 45,000 രൂപ നഷ്ടപ്പെട്ടു. അടുത്ത ബന്ധുവിന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം ലഭിച്ചു. പണം മറ്റൊരു യുപിഐ ഐഡിയിലേക്ക് അയയ്ക്കാനായിരുന്നു നിർദ്ദേശം. പണം അയച്ചതിന് ശേഷം 30,000 രൂപ കൂടി ആവശ്യപ്പെട്ടതായി അമൃത സുരേഷ് പറയുന്നു. ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്ന് ഗായിക വ്യക്തമാക്കി.
അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വ്ലോഗിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 'അമ്മൂന് പറ്റിയ അബദ്ധം വാട്ട്‌സ്ആപ്പ് സ്കാം'. എന്ന തലക്കെട്ടോടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരി അഭിരാമിയും അമൃതക്കൊപ്പം വീഡിയോയിൽ കാണാം.
കഴിഞ്ഞ ദിവസം, സ്റ്റുഡിയോയിൽ വച്ച് വാട്ട്‌സ്ആപ്പിൽ തന്റെ ബന്ധുവായ ചേച്ചിയുടെ ഒരു സന്ദേശം വന്നു. അത് അടിയന്തിരമായി 45,000 രൂപ ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു. ബന്ധുവിന്റെ യുപിഐ ഐഡിയിൽ ഒരു പ്രശ്നമുണ്ടെന്നും , പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കാൻ പറഞ്ഞു. ഇന്ന് ഇഎംഐ അടയ്ക്കേണ്ട തീയതിയാണെന്നും ഒരു മണിക്കൂറിനുള്ളിൽ പണം തിരികെ അയയ്ക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.
സന്ദേശം കണ്ടയുടനെ, സൂചിപ്പിച്ച അക്കൗണ്ടിലേക്ക് ഞാൻ പണം അയച്ചു. . പണം അയച്ചയുടനെ, 'താങ്ക് യൂ ' എന്ന് മറുപടി ലഭിച്ചു. പിന്നീട്, 30,000 രൂപ കൂടി അയയ്ക്കാമോ എന്ന് ചോദിച്ചുകൊണ്ട് എനിക്ക് മറ്റൊരു സന്ദേശം ലഭിച്ചു. സഹോദരിക്ക് വീഡിയോ കോൾ ചെയ്തെങ്കിലും പണമില്ലാത്തതിനാൽ കോൾ കട്ട് ചെയ്തതായി അമൃത പറഞ്ഞു. ഞാൻ സാധാരണ കോൾ ചെയ്തപ്പോൾ, അവൾ ഫോൺ എടുത്തു.ചേച്ചിയുടെ വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും പണം ആവശ്യപ്പെട്ട് നിരവധി ആളുകൾക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. പണം നീ അയയ്ക്കരുതെന്നും പറഞ്ഞതായി അമൃത സുരേഷ് വീഡിയോയിൽ പറയുന്നു.