#BENGALURU : ബംഗളുരുവിൽ മലയാളി യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു.

ബംഗളുരു :  ബംഗളൂരുവിൽ മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും മറ്റൊരു യുവതിയും അറസ്റ്റിൽ.  വെള്ളിയാഴ്ചയാണ് 22 വയസുള്ള യുവതി കൂട്ടബലാത്സംഗത്തിനിരയായത്.  അർധരാത്രിയോടെ സുഹൃത്തിനെ കാണാൻ ബൈക്ക് ടാക്‌സി ബുക്ക് ചെയ്യുകയായിരുന്നു യുവതി.  ഇതിന് മുമ്പ് യുവതി മറ്റൊരു സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നതായും ഇവർ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു.
  'റാപ്പിഡോ' എന്ന റൈഡ് ഷെയറിംഗ് ആപ്ലിക്കേഷനിലാണ് ബൈക്ക് ബുക്ക് ചെയ്തത്.  ഡ്രൈവർ യുവതിയെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചെങ്കിലും ബൈക്കിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല.  സാഹചര്യം മുതലെടുത്ത് ഡ്രൈവർ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.  അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.  ഡ്രൈവറുടെ കൂടെയുണ്ടായിരുന്ന ഒരാൾ കൂടി ഇവിടെയെത്തി ഇരുവരും മാറിമാറി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
  അടുത്ത ദിവസം യുവതി ബോധം വീണ്ടെടുത്ത് പ്രതിയുടെ വീട്ടിൽ നിന്ന് ഇറങ്ങി സെന്റ് ജോൺസ് ആശുപത്രിയിൽ എത്തുകയും ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.  യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു സ്വദേശികളായ രണ്ടുപേരെയും പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു.